Tuesday, June 26, 2012

ഗള്‍ഫ് ജീവിതവും ലൈസെന്‍സും അഞ്ചാം ഭാഗം

ഞങ്ങളുടെ കമ്പനിയുടെ പ്രധാന ജോലി പരസ്യ ബോഡുകള്‍ ഉണ്ടാക്കി പരസ്യം പതിക്കല്‍ ആയിരുന്നു .. ഒമാനിലെ ഏറ്റവും വലിയ പരസ്യ ബോര്‍ഡുകള്‍ ഉണ്ടാക്കിയിരുന്നത് ഞങ്ങള്‍ ആയിരുന്നു.
മസ്ക്കറ്റില്‍ നിന്ന് നാനൂറു കിലോമീറ്റര്‍ അകലെ ദുബായി വജാജ ബോര്‍ഡര്‍ വരെ ഞങ്ങള്‍ക്ക് ബോഡുകള്‍ ഉണ്ടായിരുന്നു ,,പക്ഷെ ഏതു മോഡല്‍ ബോര്‍ഡ്‌ എവിടെ എത്ര കിലോമീറ്റര്‍ ദൂരത്തില്‍ ഉണ്ട് എന്ന് കൃത്യമായി പറയാന്‍ കമ്പനി മാനെജര്‍ക്കോ ഫോര്‍മാനോ സാധ്യമായിരുന്നില്ല ... ഓരോ സ്ഥലങ്ങളിലും ചെന്ന് ഫോണ്‍ ചെയ്തു ചോദിച്ചതിനു ശേഷമാണ് ബോര്‍ഡുകള്‍ ഫിക്സ് ചെയ്തു പരസ്യം പതിചിരുന്നത് ,,അത് പലപ്പോഴും തെറ്റുകയും ചെയ്തിട്ടുണ്ട് ..ഏതൊക്കെ ബോര്‍ഡുകളില്‍ ലൈറ്റ്‌ ഉണ്ട് ,എവിടെയൊക്കെ രണ്ടു വശങ്ങളില്‍ ബോര്‍ഡ്‌ ഉണ്ട് എന്നെല്ലാം കൃത്യമായി ഉണ്ടായിരുന്നില്ല ..


സാധാരണ അത്രയും ദൂരം യാത്ര ചെയ്യുന്നതിനാല്‍ വണ്ടിയില്‍ കയറി അര മണിക്കൂറിനകം എല്ലാരും ഉറക്കം ആരംഭിക്കും ..ഒരു ദിവസം ഞാന്‍ ഉറങ്ങാതെ ഒരു സ്ടാര്ട്ടിംഗ് പോയിന്റ് രേഖപെടുത്തി വണ്ടിയിലെ ട്രിപ്പ്‌ മീറ്റര്‍ പൂജ്യം ആക്കി ഉറങ്ങാതെ ഓരോ ബോര്‍ഡുകളുടെയും കാര്യങ്ങള്‍ എഴുതി എടുത്തു എവിടെ ലൈറ്റ്‌ ഉണ്ട് ?എവിടെ ഇല്ല? എവിടെ പരസ്യം ഉണ്ട്? ഒരു ബോര്‍ഡു കഴിഞ്ഞാല്‍ അടുത്ത ബോര്‍ഡു എത്താന്‍ എത്ര ദൂരം? അങ്ങനെ എല്ലാം ഒരു പേപ്പറില്‍ എഴുതി എടുത്ത ശേഷം ജോലികള്‍ കഴിഞ്ഞു തിരികെ മസ്കറ്റില്‍ എത്തി ,,

ഞങ്ങളുടെ ജോലി സമയം 7am to 12 pm 1 pm to 4 pm ഡ്യൂട്ടി കഴിഞ്ഞ ശേഷം കവരോള്‍ അലക്കി കുളിച്ചു ഫ്രഷ്‌ ആയി റൂമില്‍ ഇരുന്നു പണി തുടങ്ങും .. പെന്‍സിലും സ്കെയിലും ഉപയോഗിച്ച് വൃത്തിയായി ഓരോ റൌണ്ട് എബൌട്ടുകള്‍ സഹിതം വെള്ള പേപ്പറില്‍ വരച്ചു ഉണ്ടാക്കി ...മാത്രമല്ല കൃത്യമായ ഒരു വിവരണം വേറെയും ..മൂന്നു റൂട്ടിലായി ഉള്ള ബോര്‍ഡുകള്‍ വരച്ചു കഴിഞ്ഞപ്പോള്‍ അത് കുറെ ദിവസങ്ങളും എടുത്തു ഒരുപാട് പേപ്പറുകളും ഉണ്ടായിരുന്നു .. ഒടുവില്‍ ഏറ്റവും അടിയില്‍ തയ്യാറാക്കിയത് ഞാന്‍ എന്ന് എഴുതി എന്റെ പേരും ഒപ്പും വെച്ച് ഞങ്ങളുടെ സീനിയര്‍ ഫോര്‍മാന് കൊടുത്തു ..


 കുറെ ദിവസങ്ങള്‍ക്ക് ശേഷം ഫോര്‍മാന്‍ എന്നെ ഫാക്ടറി ഓഫീസിലേക്ക് വിളിപ്പിച്ചു ഞാന്‍ കൊടുത്ത പേപ്പറുകളില്‍ എന്തോ സംശയം ചോദിയ്ക്കാന്‍ ..... അവസാനത്തെ പേപ്പര്‍ ഒന്ന് മറിച്ചു നോക്കിയ ഞാന്‍ ഞെട്ടിപ്പോയി ..എന്റെ പേര് വെട്ടി പകരം അയാളുടെ പേര് എഴുതി ഇരിക്കുന്നു ...ഞാന്‍ ഒന്നും പറഞ്ഞില്ല എനിക്ക് പരിചയം ഉള്ള ഒരു ചേട്ടന്‍ ആയിരുന്നു ഞങ്ങളുടെ മാഡത്തിന്റെ ഓഫീസ്‌ ബോയ്‌ ..സെക്രട്ടറി ഒരു പാകിസ്ഥാനി യുവതിയും ... ഞാന്‍ അപ്പൊ തന്നെ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു ...അപ്പൊ ആ ചേട്ടന്‍ പറഞ്ഞു അതിവിടെ വന്നു പോയതാണ് അവന്‍ അല്ല അത് ചെയ്തത് എന്ന് മനസ്സിലായി പക്ഷെ ആരാണ് എന്ന് മനസ്സിലായില്ലായിരുന്നു ,,അത് സെക്രട്ടറിയോട് പറയുകയും അത് വഴി മാഡം അറിയുകയും ചെയ്തു ..അത് കൊണ്ടായിരിക്കാം ഒരു ഗ്രൂപ്‌ ഓഫ് കമ്പനീസില്‍ പുറത്തെ വിസക്കാരനായി ഉണ്ടായിരുന്നത് ഒരേ ഒരാള്‍ ആയിരുന്നു അത് വേറെ ആരുമല്ല ഞാന്‍ തന്നെയാണ് ..


ആ ഇടക്കാണ് ഒമാന്‍ സര്‍ക്കാര്‍ രാജ്യത്തിന് പുറത്തേക്കും അകത്തേക്കും പോകുന്ന വണ്ടികള്‍ക്ക് ടോള്‍ ഏര്‍പ്പടുതിയത് ..അത് പിരിച്ചു കൊടുക്കുന്ന ജോലി ഞങ്ങളുടെ കമ്പനി ഏറ്റെടുത്തു ..അതിനെക്കുറിച്ചുള്ള ഒരു ബോര്‍ഡു വെക്കുന്നതിനായി ഞങ്ങള്‍ ദുബായി ബോര്‍ഡറിലേക്ക് പോയി ... വലിയ ഉത്സാഹത്തോടെ കുഴി എടുക്കാനായി വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങിയ ഞങ്ങള്‍ ആദ്യത്തെ വെട്ടു വെട്ടിയപ്പോള്‍ തന്നെ മുഖത്തോട് മുഖം നോക്കി ... ആ സ്ഥലം പാറ പോലെ ഉറച്ചതായിരുന്നു ,,അവിടുത്തെ ഭൂമിയെ കുറിച്ച് അറിയാതിരുന്നതിനാല്‍ ഞങ്ങള്‍ മഷീനുകള്‍ എടുത്തിരുന്നില്ല ..കൈ കൊണ്ട് കുഴിക്കുന്ന ആയുധങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ ഇനി മഷീന്‍ പോയി എടുക്കണം എങ്കില്‍ നാനൂറു കിലോമീട്ടെരോളം തിരികെ മസ്ക്കറ്റില്‍ പോയി എടുക്കണം ... ഞങ്ങളുടെ എല്ലാരുടെയും മനസ്സ് മടിച്ചു പോയി ... ഡ്രൈവര്‍ അപ്പോഴേക്കും ആഹാരം വാങ്ങാന്‍ പോയി ഫോര്‍മാന്‍ ഒരു സിഡില്‍ ഇരുന്നു നോക്കി കൊണ്ടിരുന്നു ..



പിന്നെ ആകെ ഉള്ള നേരം പോക്ക് ബോര്‍ഡര്‍ ചെക്കിംഗ് കഴിയാനായി നിരന്നു കിടക്കുന്ന വണ്ടികളിലെ തരുണി മണികള്‍ മാത്രമായിരുന്നു ..ചിലര്‍ വണ്ടിക്കു പുറത്തിറങ്ങി നിന്നു ... എന്താന്നു അറിയില്ല അവരെ കാണുമ്പോള്‍ വെട്ടിന്റെ ശക്തി കൂടും ഒരു അഞ്ചു വെട്ടു വെട്ടുമ്പോള്‍ ഒരു ഉരുള പാറ പൊട്ടും അങ്ങനെ ഉച്ചക്ക് തുടങ്ങിയ പണി വെളുപ്പാന്‍ രാവിലെ ആയിട്ടും തീരുന്നില്ല ..ഇതിനിടക്ക്‌ അവിടെ ഉള്ള ഒരു പോലീസുകാരന്‍ വന്നു ചോദിച്ചു “ഇന്ത മജ്നൂന്‍ ലേഷ് മാഫി ഗീബ്‌ മക്കീനാത്ത് .. കൈഫ്‌ സവ്വി ഹോഫ്ര ബിധുന്‍ മക്കീന “ (നിങ്ങള്ക്ക് വട്ടുണ്ടോ എന്താ മഷീനുകള്‍ കൊണ്ട് വരാതിരുന്നത് വെറും കയ്യ് കൊണ്ട് എങ്ങനെ ഇവിടെ കുഴി എടുക്കും ).. വേറെ പോം വഴി ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ വെട്ടു തുടന്ന് കൊണ്ടിരുന്നു വെറും രണ്ടു മണികൂര്‍ കൊണ്ട് പതിമൂന്നു മണിക്കൂര്‍ ആയിട്ടും തീരുന്നില്ല സമയം രാവിലെ നാല് മണി അളവ് നോക്കിയപ്പോള്‍ ഇനിയും വേണം പത്തു സെന്റിമീറ്റര്‍ ..അത്ര കുഴിക്കണം എങ്കില്‍ ഇനിയും വേണം മൂന്നു മണിക്കൂര്‍ ..ഞങ്ങളുടെ എല്ലാം കൈ പൊട്ടി കൂടുതല്‍ വെട്ടാന്‍ പറ്റാത്ത അവസ്ഥ ആയി ..ഒടുവില്‍ കുഴിക്കു നാല് ഭാഗത്തും പത്തു സെന്റി കനത്തില്‍ മണ്ണ് പൊക്കി വെച്ചിട്ട് ഫോര്മാനെ വിളിച്ചു അളന്നു നോക്കാന്‍ പറഞ്ഞു ...ഉറക്ക ചടവില്‍ ആയിരുന്ന ആ മിസ്രി ഓക്കേ പറഞ്ഞു ..ഞങ്ങള്‍ താമസ സ്ഥലത്തേക്ക് പോയി ..ഒന്ന് കിടന്നു ഒരു മണിക്കൂര്‍ മയങ്ങിയപ്പോള്‍ ഫോര്മാന്റെ വിളി യാല്ലാഹ കും (എഴുനെല്‍ക്ക് )... കൊണ്ക്രീറ്റ്‌ വന്നിട്ടുണ്ട് അങ്ങോട്ട്‌ വേണ്ടും പോണം . മനസ്സില്‍ ആരെയൊക്കെയോ ശപിച്ചു കൊണ്ട് വീണ്ടും വണ്ടിയില്‍ കയറി ഇരുന്നു ..

കൊണ്ക്രീറ്റ്‌ കഴിഞ്ഞു അന്ന് രാത്രി എന്നെ പാകിസ്ഥാനി ഡ്രൈവറിനൊപ്പം മസ്ക്കറ്റിലേക്ക് പോകാന്‍ പറഞ്ഞു ..അങ്ങനെ ഞാനും അയാളും കൂടി ഒരു ഏഴു ടെന്നിന്റെ വണ്ടിയില്‍ മസ്ക്കറ്റിലേക്ക് പുറപ്പെട്ടു ..കുറച്ചു കഴിഞ്ഞു അയാള്‍ ദൂരെ കൈ ചൂണ്ടി പറഞ്ഞു നമുക്ക് അവിടെ നിന്ന് ഭക്ഷണം കഴിക്കാം ഞാന്‍ ശേരി എന്ന് സമ്മതിച്ചു ..പക്ഷെ ആ ഹോട്ടലും കഴിഞ്ഞു കുറെ മുന്നോട്ടു പോയി ആണ് വണ്ടി നിന്നത് ..കാര്യം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു ഇതില്‍ ബ്രേക്ക്‌ കുറവാണ് ..ഞാന്‍ ചോദിച്ചു എന്നാല്‍ യാത്ര മാറ്റിവെച്ചൂടെ ..അയാള്‍ പറഞ്ഞു ഇല്ല എനിക്ക് മസ്ക്കറ്റില്‍ എത്തിയിട്ട് അത്യാവശ്യം ഉണ്ട് ..അപ്പോഴേക്കും അയാള്‍ ഓര്‍ഡര്‍ ചെയ്യ്ത രണ്ടു കടായിയും തന്തൂരി റൊട്ടിയും വന്നു ... ആഹാരം കഴിക്കാന്‍ ഒരു മടിയും കാണിക്കാത്ത ഞാന്‍ അന്ന് ഭക്ഷണം താഴേക്കു ഇറങ്ങാതെ വിഷമിച്ചു ...ബ്രേക്ക്‌ ഇല്ലാത്തതു ഒരു വലിയ സംഭവം അല്ലാ എന്നുള്ള മട്ടില്‍ അയാള്‍ ആസ്വദിച്ചു കഴിച്ചു ..

അത് കഴിഞ്ഞു വണ്ടിയില്‍ കയറിയ എന്നോട് അയാള്‍ ചോദിച്ചു ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അറിയാമോ ഞാന്‍ പറഞ്ഞു അറിയാം എന്നാ ഓതിക്കോ ... അറിഞ്ഞു കൊണ്ട് മരിക്കാന്‍ പോകുകയാണ് എന്ന് തോന്നി ..ബ്രേക്ക് ഇല്ലെങ്കിലും സ്പീഡ്‌ നൂറിനു മുകളില്‍ ആയിരുന്നു ഒരു വളവു തിരിഞ്ഞത് തൊട്ടു മുന്നില്‍ ഒരു ട്രൈലെര്‍ പടച്ചവനെ രക്ഷിക്കണേ ,,,മരണം മനസ്സില്‍ കണ്ട സമയം ....

തുടരും ...



2 comments:

  1. ബാക്കിയും കൂടി പൊരെട്ടെ എന്നിട്ട് കമ്മേന്സിടാം.നന്നായി എഴുതുന്നുണ്ട്

    ReplyDelete